Monday, June 12, 2017

വിളക്ക്

 വിളക്ക്
അന്തി മയങ്ങിക്കഴിഞ്ഞാലുടന്‍ തന്നെ
പൊന്തിപ്പരക്കുന്നു കൂരിരെട്ടെങ്ങുമേ
കണ്ണടച്ചാലും തുറന്നാലുമൂഴിയും
വിണ്ണുമൊപ്പം തന്നെ എല്ലാം കരിനിറം
രാവിനെ പട്ടാപ്പകല്‍ പോലെയാക്കുവാ
നീവിളക്കെത്ര തുടങ്ങുന്നതെപ്പൊഴും                        
"ദീപം കൊളുത്തിയാൽ
കൈകാൽ കഴുകണ-
മാപത്തു നീങ്ങുവാൻ
നാമം ജപിക്കണം
പിന്നെ ക്രമത്താൽ
പഠിക്കേണ്ട പാഠങ്ങ-
ളൊന്നൊഴിയാതെ
പഠിച്ചു തീർത്തീടണം
ഇച്ചൊന്നവണ്ണം
നടക്കും കിടാങ്ങൾക്കു
നിശ്ചയം ശ്രേയസ്സു
മേൻമേൽ വളർന്നിടും "

     - ഉള്ളൂർ

(" വിളക്ക് " എന്ന കവിതയിൽ നിന്ന്)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...